Sunday, November 1, 2009

പൊട്ടിത്തെറിക്കുന്ന പ്രണയം

അര്‍ദ്രമാമെന്‍ മനസ്സില്‍
മധുരകിനാവായ്‌ പെയ്തിറങ്ങിയ
പ്രാണ സഖിയില്‍ പ്രണയം കണ്ടത്
അവളിലെ ദൈവത്തിന്റെ ഘടനയില്‍
പഠനം നടത്തിയായിരുന്നില്ല;
മനസ്സില്‍ കുടിയിരുത്തപ്പെട്ട സ്നേഹം
അനുഭവിച്ചറിഞപ്പോളായിരുന്നു.

പിന്നീടെപ്പോഴോ മനസും മനസും ഒന്ന് ചേര്‍ന്നപ്പോഴും
തണല്‍ മരങ്ങളില്‍ കിനാവുകള്‍ കൂട് കൂട്ടിയപ്പോഴും
സ്നേഹമായിരുന്നു ഞങളുടെ ദൈവം .

പലപ്പോളായി ഞങള്‍ കൈമാറിയ
റോസാ പൂവിതളുകളില്‍ ചതിയുടെ
രക്ത വര്‍ണാശ്ലേഷം ഉണ്ടായിരുന്നില്ല .

ഇക്കാലമത്രയും ഞങളായിരുന്നു ലോകം
ഞങളിലായിരുന്നു ദൈവം;
ഉള്ളിലുള്ള ദൈവത്തെ പുറത്തെടുത്ത് തരം തിരിക്കാതെ
സ്നേഹത്തെ വെറുതെ വിടുക. ഞങളെയും...

മതത്തിന് വേണ്ടി പൊട്ടിത്തെറിക്കാനെനിക്കാവില്ല
കോടതി മുറികളിലൊരു ഭീകരവാദിയെന്നെന്നെ
ഒറ്റി കൊടുക്കാന്‍ അവള്‍ക്കും .